റിയാദ് : സൗദി അന്താരാഷ്ട്ര വിമാനസർവീസ് ഈ മാസം 17-ന് പുനരാരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഇതിനുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കി. സൗദിയിലെ അംഗീകൃത കേന്ദ്രത്തിൽനിന്ന് കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനാ സർട്ടിഫിക്കറ്റ് യാത്രക്കാർ നേടിയിരിക്കണമെന്നതാണ് പ്രധാന നിബന്ധന.
ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സർവീസിന് വിലക്കുണ്ട്. എന്നാൽ, സൗദിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ 38 രാജ്യങ്ങളിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വാക്‌സിൻ രണ്ടു ഡോസും എടുത്തവർക്ക് യാത്ര ചെയ്യാനാകും. കൂടാതെ, ഒരു ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവരെയും രോഗം ഭേദമായി ആറു മാസം കഴിഞ്ഞവരെയും യാത്ര ചെയ്യാൻ അനുവദിക്കും.