അച്‌ഛന്റെയും അമ്മയുടെയും പാത പിന്‍തുടര്‍ന്ന് സിനിമാലോകത്തിലെത്തിയ മേഘ്‌നയെ കാത്തിരുന്നത് മലയാളമായിരുന്നു. പ്രതീക്ഷകള്‍ തെറ്റിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിന്റെ പ്രിയപുത്രിയാകാനും മേഘ്‌നയ്‌ക്ക് കഴിഞ്ഞു.
അന്യഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് ചേക്കേറി വിജയക്കൊടി പാറിച്ച നായികമാര്‍ അനവധിയാണ്. ശാരദയില്‍ തുടങ്ങിയ വിജയചരിത്രം മേഘ്‌നരാജില്‍ എത്തി നില്‍ക്കുമ്പോള്‍ മലയാളസിനിമ ഒരു പുതിയ ചരിത്രത്തിലേക്കുള്ള പാതയിലാണ്. ആ പാതയില്‍ മലയാളികള്‍ സ്വന്തമാക്കിയ മേഘ്‌നയും അവിഭാജ്യഘടകമാണ്. മലയാളത്തിന്റെ പ്രിയനായികയായി മാറിയ മേഘ്‌നരാജിന്റെ വിശേഷങ്ങളിലേക്ക്....
ജന്മം കൊണ്ട് കര്‍ണാടകക്കാരി. അഭിനയിച്ചിരിക്കുന്നതു കൂടുതലും മലയാളസിനിമയില്‍ ?
ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍. മലയാളസിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതിനേക്കാളേറെ ഇവിടുത്തെ പ്രേക്ഷകര്‍ എന്നെ അംഗീകരിച്ചു എന്നറിഞ്ഞതിലാണ് സന്തോഷം. ഇപ്പോള്‍ തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോള്‍ മലയാളത്തിലെ മേഘ്‌ന വന്നിരിക്കുന്നു എന്നാണ് പറയുന്നത്. അതു കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അഭിമാനം തോന്നും.
അച്‌ഛനും അമ്മയും തിരക്കുള്ള താരങ്ങള്‍. ബാല്യം ഒറ്റപ്പെടലിലായിരുന്നോ ?
ഒരിക്കലുമല്ല. ഒരു സിനിമാ സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്ക് തിരക്കിട്ടോടുന്ന അച്‌ഛന്‍. കന്നടയില്‍ നായികപദവി അലങ്കരിക്കുന്ന അമ്മ. പക്ഷേ ഒരിക്കലും ഒറ്റപ്പെടല്‍ എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടേയില്ല. ഒറ്റമകളാണെങ്കിലും എനിക്കൊരിക്കലും അവര്‍ രണ്ടുപേരും സമയം തരാതിരുന്നിട്ടില്ല. ഇന്ന് ഈ നിമിഷം വരെ ഒറ്റയ്‌ക്കാണെന്ന തോന്നല്‍ അച്‌ഛനും അമ്മയും എനിക്ക് തന്നിട്ടില്ല. എത്ര തിരക്കുണ്ടെങ്കിലും എനിക്കു വേണ്ടി സമയം മാറ്റി വയ്‌ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു ജന്മദിനം പോലും എനിക്ക് ഒറ്റയ്‌ക്ക് ആഘോഷിക്കേണ്ടി വന്നിട്ടില്ല. ഞാനെന്ന വ്യക്‌തിയുടെ സന്തോഷം കഴിഞ്ഞിട്ടേ മറ്റെന്തിനെങ്കിലും അവര്‍ വില കല്‌പിച്ചിരുന്നുള്ളു. എനിക്ക് മറക്കാനാവാത്തതും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നതുമായ ഒരു ബാല്യമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വീടിന്റെ നേരെ എതിര്‍വശത്തായിരുന്നു അമ്മയുടെ കുടുംബം. അതുകൊണ്ട് മുത്തശ്ശിയുടെ സ്‌നേഹവും ചെറുപ്പത്തില്‍ കിട്ടിയിരുന്നു. അമ്മയുടെ അനിയത്തിയും എനിക്ക് അമ്മയുടെ സ്‌നേഹം തന്നിരുന്നു. അങ്ങനെ മൂന്ന് അമ്മമാരുടെ സ്‌നേഹം കിട്ടിയാണ് ഞാന്‍ വളര്‍ന്നത്.
കലാകാരിയുടെ ആദ്യ പ്രചോദനം എന്തായിരുന്നു ?
അച്‌ഛനും അമ്മയും തന്നെയാണ് എന്നും പ്രചോദനം തന്നിരുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ വേദികളെ അഭിമുഖീകരിക്കാനുള്ള ധൈര്യം തന്നിരുന്നു. ഡാന്‍സും പാട്ടുമൊക്കെ അക്ഷരങ്ങളോടൊപ്പം തന്നെ മനഃപാഠമാക്കാന്‍ അമ്മ സഹായിച്ചിരുന്നു. ആദ്യമായി ഞാന്‍ സ്‌റ്റേജില്‍ കയറുന്നത് അഞ്ചു വയസ്സുള്ളപ്പോഴാണ്. പ്രച്‌ഛന്നവേഷമായിരുന്നു ഇനം. പച്ചക്കറിവില്‍പ്പനക്കാരിയായി ഞാന്‍ വേദിയിലെത്തുന്ന സമയത്ത് എല്ലാ തിരക്കുകളും മാറ്റി വച്ച് അച്‌ഛനും അമ്മയും അതു കാണാന്‍ എത്തിയിരുന്നു. അന്നെനിക്ക് ഫസ്‌റ്റ് പ്രൈസ് കിട്ടിയപ്പോള്‍ എന്നെക്കാളേറെ സന്തോഷിച്ചത് അച്‌ഛനും അമ്മയും അതു പഠിപ്പിച്ചു തന്ന വര്‍ഷ ടീച്ചറുമായിരുന്നു. പിങ്ക് നിറമുള്ള സാരിയുടുത്ത് ട്രോഫി വാങ്ങാന്‍ സ്‌റ്റേജില്‍ കയറിയത് ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്നു കിട്ടിയ ആ കുഞ്ഞു ട്രോഫി ഒരു നിധി പോലെ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇപ്പോഴും എന്റെ എല്ലാ നേട്ടങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ പ്രചോദനം ആ ട്രോഫി തന്നെയാണ്.
ആദ്യമായി അഭിനേത്രിയുടെ കുപ്പായം അണിയുന്നത് ?
അതും ആകസ്‌മികമായിട്ടാണ്. എന്റെ അച്‌ഛന്‍ അന്ന് നാടകത്തില്‍ സജീവമായിരുന്നു. അച്‌ഛന്റെ നാടകം കാണാന്‍ ഞാനും അമ്മയും സമയം കിട്ടുമ്പോഴൊക്കെ പോകുമായിരുന്നു. ജോഗുമരസ്വാമി എന്ന നാടകത്തിന്റെ അച്‌ഛനോടൊപ്പം നാടകക്കളരിയിലേക്ക് അന്ന് ഞാനും പോയി. പക്ഷേ ഒരു ചെറിയ വ്യത്യാസം മാത്രം. ഞാന്‍ പോയത് കാണാനല്ല മറിച്ച് അഭിനയിക്കാനായിട്ടാണ്. അതിലെ നാട്ടുപ്രമാണിയുടെ വേഷമായിരുന്നു അച്‌ഛന്റേത്. അച്‌ഛന്റെ മകളായിട്ടാണ് ആദ്യമായി ഞാന്‍ അരങ്ങിലെത്തുന്നത്. കുറച്ച് നെഗറ്റീവ് റോളായിരുന്നു അച്‌ഛന്റേത്. എന്റേതാണെങ്കില്‍ കുറച്ചു ബഹളമൊക്കെയുള്ള കഥാപാത്രം. ഏതായാലും പത്താം ക്ലാസില്‍ വച്ച് ചെയ്‌ത ആ കഥാപാത്രമാണ് എന്നിലെ അഭിനേത്രിയെ ആദ്യമായി തിരിച്ചറിയാന്‍ സഹായിക്കുന്നത്.
സിനിമയിലേക്ക് ?
പഠിക്കുന്ന സമയത്ത് ഡോക്‌ടറാകണം എഞ്ചിനീയറാകണം എന്നൊക്കെയായിരുന്നു ആഗ്രഹം. ഇടയ്‌ക്കിടയ്‌ക്ക് അച്‌ഛനൊപ്പം സിനിമാസെറ്റില്‍ പോകുമ്പോള്‍ എന്നിലെ കലാകാരിയും ഉണരാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. 2006 ല്‍ പൊയ് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ സമയത്ത് കെ. ബാലചന്ദ്രര്‍ സാര്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തെ പോലെയുള്ള ഒരാളുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് അച്‌ഛനും അമ്മയും എനിക്ക് വിട്ടു തന്നു. സിനിമ സെലക്‌ട് ചെയ്‌തപ്പോള്‍ അവര്‍ രണ്ടുപേരും എനിക്കൊപ്പം നിന്നു. ബാലചന്ദര്‍ സാറിന്റെ കൃഷ്‌ണലീല എന്ന സിനിമയിലെ ഓഫര്‍ ഞാന്‍ സ്വീകരിച്ചു. 2009 ല്‍ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും എന്തൊക്കെയൊ പ്രശ്‌നങ്ങള്‍ കാരണം റിലീസ് ചെയ്‌തില്ല. ആ സമയത്ത് ബന്ധു അപ്പോറാവു ആര്‍.എം. പി എന്ന തെലുങ്ക് സിനിമ ചെയ്‌ത് ഞാന്‍ അഭ്രപാളികളിലേക്കെത്തി. ഒരു സ്‌കൂള്‍ ടീച്ചറുടെ വേഷമായിരുന്നു എന്റേത്. കുറച്ചു കോമഡി ടച്ചുള്ള കഥാപാത്രം. ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷന്‍ നേടി ആ സിനിമ എന്റെ തലവര കുറിച്ചു.
മലയാളത്തിന്റെ ക്ഷണം കിട്ടിയത് ?
ആദ്യത്തെ തെലുങ്ക് സിനിമയ്‌ക്ക് ശേഷം എനിക്ക് കന്നട സിനിമയിലേക്ക് ക്ഷണം കിട്ടി. പിന്നെ തമിഴ് സിനിമയിലും
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക