മരണശേഷം നാമൊക്കെ എങ്ങോട്ടാണ് പോകുക? വളരെ സന്ദേഹം നിറഞ്ഞ ചോദ്യമാണിത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നും, അത് ഒരിക്കലും തിരിച്ച് വരാനാകാത്ത യാത്രയാണെന്നും ഒരു കൂട്ടര് വിശ്വസിക്കുന്നു.
2008 നവംബര്‍ 10 ന് പുലര്‍ച്ചെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ന്യൂറോസര്ജനായിരുന്ന ഡോ. എബന്‍ അലക്സാണ്ടര്‍ അതിഭീകരമായ പുറം വേദന സഹിക്കാനാകാതെ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു. വേദന കാരണം പിന്നീട് ഒരുപോള കണ്ണടയ്ക്കാന്‍ ഡോ. എബനു കഴിഞ്ഞില്ല. കൊളുത്തിപ്പിടിക്കുന്ന വേദന.
അത് സഹിച്ചുകൊണ്ട് അദ്ദേഹം ബാത്ത് റൂമിലേക്ക് നടന്നു. മുറിയില്‍ ഭാര്യ ഹോളി നല്ല ഉറക്കത്തിലാണ്. സാധാരണ ഇത്തരം വേദനകള്‍ വരുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ മാറുന്നതാണ്്. നട്ടെല്ല് തുളച്ച് കയറി വരുന്ന വേദന കടിച്ചമര്‍ത്തി ഡോക്ടര്‍ ബാത്ത്റൂമിലെ ടബ്ബിലേക്ക് കിടന്നു.
ബാത്ത്ടബ്ബില്‍ പാതിയോളം വെള്ളം നിറഞ്ഞപ്പോള്‍ എഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഒടുവില്‍ എങ്ങനെയോ എഴുന്നേറ്റ് ബെഡ്റൂമിലെ കിടക്കയില്‍ വന്ന് വീണു. ഭാര്യ ഹോളി അദ്ദേഹത്തിന്റെ പുറം തിരുമി കൊടുത്തു.
അല്‍പ്പം ആശ്വാസം തോന്നിയെങ്കിലും, നിമിഷങ്ങള്‍ക്കകം അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണു പോയി. ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്നു ഡോക്ടര്‍ വിധിയെഴുതി. വെന്റിലേറ്ററിന്റെ സഹായത്തോടെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ലോകപ്രശസ്തനായ ന്യൂറോസര്ജന് ഏഴ് ദിവസം കഴിച്ചു കൂട്ടി.
ഒടുവില്‍ ഡോ. എബന്‍ മരണത്തിന്റെ പിടിയില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നത്് മരണാനന്തരജീവിതം സാധ്യമാണെന്നുള്ള സാക്ഷ്യപ്പെടുത്തലിലൂടെയായിരുന്നു. മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, കിടന്നിരുന്ന സമയത്തുണ്ടായ അസാധാരണ അനുഭവങ്ങളെക്കുറിച്ച് ഡോ. എബന്‍, 'പ്രൂഫ് ഓഫ് ഹെവന്‍' എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്.
മരണാനന്തര ജീവിതത്തെ നിഷേധിച്ചിരുന്ന ഡോ. എബന്‍ മരണാനന്തര ജീവിതം നിലനില്‍ക്കുന്ന ഒന്നാണെന്ന് തനിക്കുണ്ടായ അനുഭവങ്ങളിലൂടെ തിരുത്തിപ്പറഞ്ഞു.
എന്നാല്‍ മരണമെന്നത് ഒന്നിന്റെയും അവസാനമല്ലെന്നും, മരണാനന്തരജീവിതം സാധ്യമാണെന്നും മറ്റൊരു വിഭാഗം ആളുകളും വിശ്വസിക്കുന്നു. വസ്തുനിഷ്ടമായ തെളിവുകളിലൂടെയോ, അന്വേഷണങ്ങളിലൂടെയോ ഉത്തരം കിട്ടുന്ന ഒന്നല്ലിത്്.
ഉത്തരമില്ലാതെ കുഴഞ്ഞ് മറിഞ്ഞ ഒരു പ്രതിഭാസം തന്നെയാണ് മരണമെന്നത്. ശാസ്ത്രീയമായി പൂര്‍ണമായും തെളിയിക്കപ്പെടാനോ, മനസിലാക്കാനോ കഴിയാത്തതിനാലാണ് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മതപരമായ കാഴ്ചപ്പാടുകളെ പൂര്‍ണമായി വിശ്വസിക്കാന്‍ പലപ്പോഴും പ്രേരിതരാകുന്നത്.
ഡോ. എബന്‍ അലക്സാണ്ടര്‍ ഇതേക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിനു മുന്‍പേ തന്നെ ഇവയെക്കുറിച്ച്് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്്. അവരില്‍ പ്രമുഖനാണ് ഡോ. റെയ്മണ്ട് മൂഡി. മരണാനന്തര ജീവിതത്തിന്റെ നിലനില്‍പ്പിനെയും സാധ്യതയെക്കുറിച്ചും മൂഡി നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
മരണമെന്നത് ഒന്നിന്റേയും അവസാനമല്ല എന്ന് മൂഡി ' ലൈഫ് ആഫ്റ്റര്‍ ലൈഫ്' എന്ന പുസ്്തകത്തിലൂടെ വിവരിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് കടന്നു വന്നുവെന്നു പറയപ്പെടുന്നവരുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടാണ് മരണാനന്തര ജീവിതത്തിന്റെ സാധ്യതയെ മൂഡി വിശകലനം ചെയ്തത്.
ഇവരൊക്കെ അവര്‍ക്ക് അനുഭവവേദ്യമായ മറ്റൊരു ലോകത്തെക്കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന കാര്യങ്ങള്‍ വിവരിക്കുകയുമാകാം. ഇവരില്‍ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും വിചിത്രവും, വിവരിക്കാന്‍ ബുദ്ധിമുട്ടുള്ളതും സമാനവുമായ വികാരാനുഭവങ്ങളായിരിക്കും ഉണ്ടായിട്ടുള്ളത്.
ഇത്തരത്തില്‍ ഏകദേശം 150 പേരുടെ അനുഭവങ്ങളാണ് മൂഡി പഠനത്തിന് വിധേയമാക്കിയത്. നിയര്‍ ഡെത്ത് എന്ന അനുഭവത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിക്ക് ഉണ്ടാകുന്ന അനുഭവങ്ങള്‍ വളരെ വിചിത്രമായവയാണ്. തികച്ചും മരണത്തെ നേരില്‍ കണ്ട് കിടക്കുന്ന അവസ്്ഥ.